ബാങ്ക് സേവനങ്ങൾ
ഭരണം മുതലായ പൊതുവായ കാര്യങ്ങൾ
2023-24 വർഷത്തിൽ 15 ഡയറക്‌ടർ ബോർഡ് യോഗങ്ങളും 23/12/2023 ൽ വാർഷിക പൊതുയോഗവും ചേരുകയുണ്ടായി. മെമ്പർമാർക്ക് നെൽകൃഷിക്ക് പലിശരഹിത കാർഷികവായ്‌പ നൽകുന്നതിനു പുറമെ മറ്റു കാർഷികവായ്‌പ സ്വന്തം ഫണ്ടുപയോ ഗിച്ചും നൽകിവരുന്നുണ്ട്. 5% പലിശ നിരക്കിൽ സ്വർണ്ണപണയ ത്തിൻമേലും 7% പലിശ നിരക്കിൽ കിസ്സാൻ ക്രെഡിറ്റായും ബേങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്നും പണമെടുത്ത് മെമ്പർമാർക്ക് വായ്‌പ നൽകിവരുന്നുണ്ട്. “കൃഷിയെപ്രോത്സാഹിപ്പിക്കുക” എന്ന സദുദ്ദേശത്തോടെ യാണ് ഇങ്ങനെ കുറഞ്ഞ നിരക്കിൽ കാർഷിക വായ്‌പ നൽകുന്നത്. ചെറുകിടകച്ചവടത്തിനും ഭവനനിർമ്മാണത്തിനും വീട് റിപ്പയറിനും കൺസ്യൂമർ സാധനങ്ങൾ വാങ്ങുവാനും സ്വർണ്ണ പണയത്തിനും ബേങ്കിന്റെ സ്വന്തം ഫണ്ടിൽ നിന്നും വായ്‌പ നൽകി വരുന്നുണ്ട്. ബേങ്കിന്റെ ബൈലോയിൽ ഇതിനകം സമഗ്ര ഭേദഗതികൾ വരുത്തിയിട്ടു ള്ളതിനാൽ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് കൂടുതൽ വായ്‌പകൾ നൽകുവാൻ കഴിയുന്നുണ്ട്. മെമ്പർമാർ വാങ്ങുന്ന വായ്‌പകൾ അവ ധിക്ക് അടക്കുവാൻ വീഴ്‌ച വരുത്തിയാൽ അത് ബേങ്കിൻ്റെ പ്രവർത്ത നത്തെ സാരമായി ബാധിക്കാനിട വരുന്നതാണ്. അവധി ബാക്കി പിരിച്ചെടുക്കുന്നതിനു വേണ്ടി ജപ്‌തി, ലേലം വാറണ്ട് തുടങ്ങിയ നിയമനടപടികൾ സ്വീകരിക്കേണ്ടി വരികയാണെങ്കിൽ അതുമൂലം മെമ്പർമാർക്ക് പലവിധത്തിലുള്ള കഷ്ടനഷ്ടങ്ങൾക്കും മാനഹാനിക്കും ഇടവരുന്നതാണ്. ആയതുകൊണ്ട് മെമ്പർമാർ മേൽസംഗതികൾ കണക്കിലെടുത്ത് അവധി തെറ്റിയ കടങ്ങൾ ഉടനെ അടച്ചുതീർത്ത് ബേങ്കിൻ്റെ സുഗമമായ പ്രവർത്തനത്തിന് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ബാങ്കിന് കുമ്മിണിപ്പറമ്പിൽ ഒരു ബ്രാഞ്ച് ആരംഭിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. ബാങ്കിൻ്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്തിലെ കരുവാങ്കല്ലിൽ ATM കൊണ്ടുവരുവാൻ സാധിച്ചിട്ടുണ്ട്. ഇടപാടുകോരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചും ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായും ബാങ്കിൻ്റെ പുളിയംപറമ്പ് ബ്രാഞ്ച് 2025 ഏപ്രിൽ മുതൽ പ്രവർത്തന സമയം രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെയാക്കുവാനും, ബാങ്കിൻ്റെ ചെനക്കൽ ബ്രാഞ്ച് ഓഫീസ് നിലവിലുള്ള സ്ഥലത്ത് നിന്ന് കൂടുതൽ സൗകര്യപ്രദ മായ ദേവതിയാൽ എന്ന സ്ഥലത്തേക്ക് മാറ്റുവാനും ഭരണസമിതി തീരു മാനിച്ചിട്ടുണ്ട്. രജിസ്ട്രാറുടെ അനുമതി കിട്ടുന്ന മുറക്ക് മേൽപ്പറഞ്ഞവ പ്രാവർത്തികമാക്കുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ജീവൻരക്ഷാ മരുന്നുകൾ ബാങ്കിന്റെ കീഴിലുള്ള നീതി മെഡിക്കൽസിൽ നിന്നും നൽകി വരുന്നുണ്ട്.





